ന്യൂഡെൽഹി: ബന്ദിപ്പൂർ വനമേഖലയിലെ ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിൽ തൽസ്‌ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം. കേന്ദ്ര സർക്കാരും കേരളവും ഉൾപ്പടെയുള്ള കക്ഷികൾക്കാണ് ജസ്‌റ്റിസുമാരായ സജ്‌ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ ഉൾപ്പെടുന്ന ബഞ്ച് നിർദ്ദേശം നൽകിയത്.
ബദൽ പാത സംബന്ധിച്ച ചില നിർദ്ദേശങ്ങൾ ഉണ്ടെന്നും ഇതിൽ ഉടൻ തീരുമാനം അറിയിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബന്ദിപ്പൂർ പാതക്ക് പകരം പുതിയ പാതയുടെ സാധ്യതയറിയിക്കാൻ സുപ്രീം കോടതി 2019ൽ കേന്ദ്രവനം പരിസ്‌ഥിതി മന്ത്രാലയത്തോട് നിർദ്ദേശിച്ചിരുന്നു. ഏപ്രിലിൽ കേസ് വീണ്ടും പരിഗണിക്കും. ദേശീയപാതാ 766ൽ വയനാട് അതിർത്തിയിലെ മുത്തങ്ങയ്‌ക്ക് ശേഷം ബന്ദിപ്പൂർ വനമേഖലയിലാണ് രാത്രിയാത്രാ നിരോധനമുള്ളത്. രാത്രി ഒമ്പത് മുതൽ രാവിലെ ആറുവരെയാണ് നിരോധനം.
Most Read| അയോധ്യ; കെഎസ് ചിത്രയുടെ പ്രസ്‌താവന വിവാദമാക്കേണ്ടെന്ന് മന്ത്രി