ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം; തൽസ്‌ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം

കേന്ദ്ര സർക്കാരും കേരളവും ഉൾപ്പടെയുള്ള കക്ഷികൾക്കാണ് ജസ്‌റ്റിസുമാരായ സജ്‌ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ ഉൾപ്പെടുന്ന ബഞ്ച് നിർദ്ദേശം നൽകിയത്. 

By Trainee Reporter, Malabar News
Supreme Court
Rep. Image
Ajwa Travels

ന്യൂഡെൽഹി: ബന്ദിപ്പൂർ വനമേഖലയിലെ ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിൽ തൽസ്‌ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം. കേന്ദ്ര സർക്കാരും കേരളവും ഉൾപ്പടെയുള്ള കക്ഷികൾക്കാണ് ജസ്‌റ്റിസുമാരായ സജ്‌ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ ഉൾപ്പെടുന്ന ബഞ്ച് നിർദ്ദേശം നൽകിയത്.

ബദൽ പാത സംബന്ധിച്ച ചില നിർദ്ദേശങ്ങൾ ഉണ്ടെന്നും ഇതിൽ ഉടൻ തീരുമാനം അറിയിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബന്ദിപ്പൂർ പാതക്ക് പകരം പുതിയ പാതയുടെ സാധ്യതയറിയിക്കാൻ സുപ്രീം കോടതി 2019ൽ കേന്ദ്രവനം പരിസ്‌ഥിതി മന്ത്രാലയത്തോട് നിർദ്ദേശിച്ചിരുന്നു. ഏപ്രിലിൽ കേസ് വീണ്ടും പരിഗണിക്കും. ദേശീയപാതാ 766ൽ വയനാട് അതിർത്തിയിലെ മുത്തങ്ങയ്‌ക്ക് ശേഷം ബന്ദിപ്പൂർ വനമേഖലയിലാണ് രാത്രിയാത്രാ നിരോധനമുള്ളത്. രാത്രി ഒമ്പത് മുതൽ രാവിലെ ആറുവരെയാണ് നിരോധനം.

Most Read| അയോധ്യ; കെഎസ് ചിത്രയുടെ പ്രസ്‌താവന വിവാദമാക്കേണ്ടെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE