ഗുവാഹത്തി: അസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തി എന്ന മഹാസഖ്യത്തിന്റെ പരാതിയിലാണ് നടപടി.
ഹഗ്രാമ മൊഹിലാരിക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്തുമെന്നും ജയിലിൽ അടക്കുമെന്നും തിരഞ്ഞെടുപ്പ് റാലിക്കിടെ ഭീഷണിപ്പെടുത്തി എന്നതാണ് പരാതി. നാളെ വൈകീട്ട് 5ന് മുൻപ് വിശദീകരണം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഹിമന്തയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നാണ് മഹാസഖ്യത്തിന്റെ ആവശ്യം.
Read also: സ്‌ത്രീവിരുദ്ധ പരാമർശം; എ രാജയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്നും വിലക്കി