ന്യൂ ഡെൽഹി: ഹത്രസ് പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് തിടുക്കപ്പെട്ട് സംസ്‌കരിച്ച സംഭവത്തിൽ പോലീസുകാർക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് ബിജെപി എംപി ഹൻസ് രാജ് ഹൻസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സഹ പ്രവർത്തകനുമായ യോഗി ആദിത്യനാഥിന് ഡെൽഹിയിൽ നിന്നുള്ള എംപി ഹൻസ് രാജ് കത്തെഴുതി.
ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ കുടുംബത്തിന്റെ സമ്മതമില്ലാതെ പെൺകുട്ടിയെ തിടുക്കത്തിൽ സംസ്‌കരിച്ച ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടണം. ഏതെങ്കിലും ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കണം,”- ഹൻസ് രാജ് ഹൻസ് കത്തിൽ ആവശ്യപ്പെട്ടു.
आदरणीय @myogiadityanath जी से पत्र के माध्यम से आग्रह किया है कि हाथरस घटना में कोई कोताही न बरती जाए और जब तक दोषियों को कड़ी से कड़ी सजा नही दी जाती है इस मामले को मुख्यमंत्री जी व्यक्तिगत तौर पर संज्ञान में लें, मुझे पूरा विश्वास है हाथरस की बेटी को पूर्ण न्याय मिलेगा । pic.twitter.com/4fQb0JO84J
— Hans Raj Hans (@hansrajhansHRH) September 30, 2020
ഇന്നലെ പുലർച്ചെയാണ് പെൺകുട്ടിയുടെ മൃതദേഹം പോലീസ് ബന്ധുക്കളുടെ പ്രതിഷേധം മറികടന്ന് സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ തയ്യാറാകാതിരുന്ന പോലീസ് ബലപ്രയോഗത്തിലൂടെ മൃതദേഹം സംസ്‌കരിക്കുക ആയിരുന്നു. അവസാനമായി കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന തങ്ങളുടെ അഭ്യർത്ഥന പോലീസ് ചെവിക്കൊണ്ടില്ലെന്നും പ്രതിഷേധം വകവെക്കാതെ നിർബന്ധിച്ച് സംസ്‌കരിക്കുക ആയിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.
Related News: ഹത്രസ് പീഡനം; രാഹുലും പ്രിയങ്കയും ഇന്ന് കുടുംബത്തെ സന്ദർശിക്കും
തങ്ങളുടെ അനുമതിയില്ലാതെ മൃതദേഹം എടുത്തു കൊണ്ടുപോയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവും സഹോദരനും ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. കോൺഗ്രസ്, ഭീം ആർമി പ്രവർത്തകരും ബന്ധുക്കൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.