കാബൂള്‍: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളില്‍ സ്‌കൂളിന് സമീപം സ്‌ഫോടനം. 25 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും അഫ്‌ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ ഏറെയും വിദ്യാർഥികളാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കൊല്ലപ്പെട്ടവരില്‍ വിദ്യാർഥികളുണ്ടോ എന്നതില്‍ വ്യക്‌തത വന്നിട്ടില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രോഷാകുലരായ ജനങ്ങൾ ആംബുലന്‍സുകളും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിച്ചു.
അഫ്‌ഗാനിൽ നിന്ന് പിൻമാറുകയാണെന്ന് യുഎസ് സൈന്യം അറിയിച്ചതിന് പിന്നാലെ ആക്രമണ മുന്നറിയിപ്പ് നല്‍കിയികുന്നു. രാജ്യമാകെ ആക്രമണം നടത്താന്‍ താലിബാന്‍ ശ്രമിക്കുമെന്നും അഫ്‌ഗാൻ അധികൃതര്‍ പറഞ്ഞിരുന്നു.
Also Read: കൊടകര കുഴൽപ്പണക്കേസ്; നഷ്‌ടപ്പെട്ടത് മൂന്നരക്കോടി രൂപായെന്ന് പോലീസ് കണ്ടെത്തൽ