ബ്രഹ്‌മപുരം തീപിടിത്തം; നിരീക്ഷണ സമിതി ഇന്ന് സ്‌ഥലം സന്ദർശിക്കും

ശുചിത്വ മിഷൻ ഡയറക്‌ടർ, തദ്ദേശ ഭരണവകുപ്പ് ചീഫ് എൻജിനിയർ, ജില്ലാ കളക്‌ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർ, കോർപറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നതാണ് സമിതി.

By Trainee Reporter, Malabar News
Brahmapuram fire
Ajwa Travels

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്‌ഥലം സന്ദർശിക്കും. ബ്രഹ്‌മപുരത്തെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്. 24 മണിക്കൂറിനുള്ളിൽ സമിതി ബ്രഹ്‌മപുരം സന്ദർശിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു.

ശുചിത്വ മിഷൻ ഡയറക്‌ടർ, തദ്ദേശ ഭരണവകുപ്പ് ചീഫ് എൻജിനിയർ, ജില്ലാ കളക്‌ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർ, കോർപറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നതാണ് സമിതി. ബ്രഹ്‌മപുരത്ത് പരിശോധന നടത്തി സമിതി റിപ്പോർട് സമർപ്പിക്കണം. അതേസമയം, ബ്രഹ്‌മപുരം പ്രശ്‌ന പരിഹാരത്തിന് പുതിയ കർമ പദ്ധതി ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിന് മുമ്പിൽ ഇന്ന് പുലർച്ചെയും പ്രതിഷേധം നടന്നു. പ്ളാന്റിലേക്ക് അമ്പതോളം മാലിന്യ വണ്ടികൾ എത്തിയതിലായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊച്ചി നഗരത്തിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് പ്‌ളാന്റിനകത്ത് തീപിടിത്തം ബാധിക്കാത്ത സ്‌ഥലത്തു ഇടാൻ എത്തിച്ചത്. എന്നാൽ, പോലീസിന്റെ ഇടപെടൽ മൂലം ലോറികൾ പ്ളാന്റിനകത്തേക്ക് കടത്തിവിട്ടു.

പ്രതിഷേധം കാരണം അമ്പലമേട് ഭാഗത്തേക്ക് മാലിന്യം എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ബ്രഹ്‌മപുരത്തേക്ക് തന്നെ കൊണ്ടുവന്നത്. മഹാരാജാസ് കോളേജ് പരിസരത്ത് നിന്ന് പുലർച്ചെ രണ്ടു മണിയോടെ ആണ് മാലിന്യവുമായി ലോറികൾ പ്ളാന്റിൽ എത്തിച്ചത്. യാതൊരു തരംതിരിവും നടത്താതെ ആണ് മാലിന്യം എത്തിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Most Read: ‘സംസ്‌ഥാനത്ത്‌ 46 പേർക്ക് H1N1’; പകർച്ച വ്യാധികളിൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE