കൈക്കൂലി; തഹസിൽദാരും ഗ്രാമസഭാ ആധികാരിയും വിജിലൻസ് പിടിയിൽ

By Trainee Reporter, Malabar News
bribery-case
Representational Image
Ajwa Travels

പാലക്കാട്: കൈക്കൂലി കേസിൽ തഹസിൽദാരും ഗ്രാമസഭാ അധികാരിയും വിജിലൻസ് പിടിയിലായി. നമ്പിയൂർ താലൂക്ക് ഓഫിസിലെ അസി.തഹസിൽദാർ അഴകേശൻ, ഗ്രാമസഭാ അധികാരി റാംജി എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്‌. കളക്‌ടർ കൃഷ്‌ണനുണ്ണിയുടെ നിർദ്ദേശ പ്രകാരം ഗോപിചെട്ടിപ്പാളയം ആർഡിഒ പഴനിദേവി ഇവർക്ക് സസ്‌പെൻഷൻ ഓർഡർ കൈമാറി.

നമ്പിയൂർ കുട്ടക്കര സ്വദേശി രത്തിനസ്വാമി എന്നയാൾ ഉടമസ്‌ഥതയിലുള്ള രണ്ടേക്കർ ഭൂമിയുടെ സർക്കാർ നിശ്‌ചയിച്ച വിലവിവര സർട്ടിഫിക്കറ്റ് വാങ്ങാൻ ഓഫിസിൽ എത്തിയിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ 50,000 രൂപ കൈക്കൂലി നൽകണമെന്ന് ഉദ്യോഗസ്‌ഥർ ഇയാളോട് ആവശ്യപ്പെട്ടു. ഈ വിവരം രത്തിനസ്വാമി വിജിലൻസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന്, വിജിലൻസ് നൽകിയ പണം അവരുടെ നിർദ്ദേശപ്രകാരം ഓഫിസിലെത്തി രത്തിനസ്വാമി ഉദ്യോഗസ്‌ഥർക്ക്‌ കൈമാറി. കൈയോടെ ഇരുവരെയും വിജിലൻസ് പിടികൂടി. ഇതിനിടയിൽ അഴകേശന്റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത അഞ്ചരലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Most Read: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യം പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE