കണ്ണൂർ: പയ്യന്നൂരിൽ നിന്നും ഗോവയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് സംഭവം. ബസ് പൂര്‍ണമായും കത്തി നശിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.
കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജ് വിദ്യാര്‍ഥികളാണ് പ്രദേശിക ടൂറിസ്‌റ്റ് ബസില്‍ ഗോവയിലേക്ക് ടൂര്‍ പോയത്.
ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ബസുടമയ്‌ക്ക് 40 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് ഫയർഫോഴ്സ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല.
ഗോവയിലെ ഫയർ സർവീസ് ഉദ്യോഗസ്‌ഥർ പറയുന്നതനുസരിച്ച്, വോൾവോ ബസ് ഓൾഡ് ഗോവയിൽ എത്തിയപ്പോൾ എഞ്ചിനിൽ നിന്ന് പുക പുറന്തള്ളുന്നതായി മറ്റ് വാഹന ഡ്രൈവര്‍മാര്‍ പറഞ്ഞെങ്കിലും ഡ്രൈവർ അത് ശ്രദ്ധിച്ചില്ല. വൈകുന്നേരം 5.30 ഓടെ ബനസ്‌തരിമിൽ എത്തിയപ്പോൾ ബസ് പെട്ടെന്ന് കത്താൻ തുടങ്ങുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റുകയും ചെയ്‌തു.
ഓൾഡ് ഗോവയിൽ നിന്നും പോണ്ടയിൽ നിന്നുമുള്ള രണ്ട് അഗ്‌നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
Most Read: വാക്‌സിൻ എടുത്തവർക്ക് പിസിആർ വേണ്ട; നിബന്ധനയിൽ മാറ്റം