ന്യൂഡെൽഹി: മണിപ്പൂരിൽ ക്രമസമാധാനം ഉറപ്പാക്കൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ ചുമതലയാണെന്ന് സുപ്രീം കോടതി. കലാപത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മണിപ്പൂരിലെ ക്രമസമാധാനത്തിന്റെയും സുരക്ഷാ ഏജൻസികളുടേയും ചുമതല കോടതികൾക്ക് ഏറ്റെടുക്കാനാവില്ല. ക്രമസമാധാനം ഉറപ്പാക്കൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ ചുമതലയാണെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. സംസ്‌ഥാനത്തെ സ്‌ഥിതി രൂക്ഷമാകാൻ കോടതിയിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ കരണമാകരുതെന്നും കേസിലെ വിവിധ കക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി.
മണിപ്പൂരിലെ തൽസ്‌ഥിതി റിപ്പോർട് സംസ്‌ഥാന ചീഫ് സെക്രട്ടറി കോടതിക്ക് കൈമാറി. റിപ്പോർട്ടിന്റെ പകർപ്പ് കേസിലെ വിവിധ കക്ഷികൾക്കും കൈമാറി. ഈ റിപ്പോർട് പരിശോധിച്ച ശേഷം സമാധാനം ഉറപ്പാക്കുന്നതിനുള്ള ക്രിയാൽമകമായ നിർദ്ദേശങ്ങൾ കൈമാറാൻ കേസിലെ കക്ഷികളോട് കോടതി നിർദ്ദേശിച്ചു. നാളെ ഹരജികൾ വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. സംസ്‌ഥാനത്ത് സമാധാനം ഉറപ്പാക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി.
Most Read: ഏക സിവിൽ കോഡ്; സർക്കാരിന്റെ അടിയന്തിര പരിഗണനയിലില്ല- കേന്ദ്രമന്ത്രി