തലശ്ശേരി: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അണ്ടലൂർ കാവിനടുത്ത് റോഡിൽ കൂട്ടം ചേർന്ന് കുത്തിയിരുന്ന് മാർഗ്ഗതടസം സൃഷ്‌ടിച്ചതിന് സംഘ്പരിവാർ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ പോലീസ് കേസെടുത്തു. സംഘ്പരിവാർ നേതാക്കളായ വി മണിവർണൻ, പിവി ശ്യാംമോഹൻ, ഇവി അഭിലാഷ്, ദിവ്യ ചെള്ളത്ത്, വി പ്രീജ, എ ജിനചന്ദ്രൻ, സി സുജേഷ് തുടങ്ങി തിരിച്ചറിഞ്ഞ 15 പേർ ഉൾപ്പടെ കണ്ടാലറിയാവുന്ന 200 ആളുകൾക്ക് എതിരെയാണ് ധർമടം പോലീസ് കേസെടുത്തത്.
അണ്ടലൂർ കാവിലേക്ക് കഴിഞ്ഞ ദിവസം നാമജപയാത്ര നടത്തിയ നേതാക്കളെയും പ്രവർത്തകരെയും കാവിന് സമീപം പൂവാടൻ പ്രകാശൻ സ്‌മാരക മന്ദിരത്തിന് അടുത്ത് പോലീസ് തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധ സമരം നടത്തിയത്.
Read also: ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിൻ വേർപെട്ടു; സംഭവം കൊച്ചിയിൽ