ലക്‌നൗ: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിലേക്ക് വീണ്ടും ഭീമമായ ഫണ്ടൊഴുക്കി കേന്ദ്ര സര്‍ക്കാര്‍. 870 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ തറക്കല്ലിടുന്നത്.
തിരഞ്ഞടുപ്പ് അടുത്തിരിക്കെ കേന്ദ്രം സംസ്‌ഥാനത്ത് വിവിധ ഫണ്ടുകളാണ് തിരക്കുപിടിച്ച് അനുവദിച്ചു കൊണ്ടിരിക്കുന്നത്. ഡിസംബര്‍ ആദ്യം 339 കോടി രൂപയുടെ ക്ഷേത്ര പദ്ധതികൾ പ്രധാനമന്ത്രി യുപിയില്‍ ഉൽഘാടനം ചെയ്‌തിരുന്നു.
വാരണാസിയില്‍ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ആദ്യ ഘട്ടമാണ് മോദി ഉൽഘാടനം ചെയ്‌തത്. മോദിയുടെ നിയോജക മണ്ഡലമായ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ ഘട്ടിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
ആദ്യ ഘട്ടത്തില്‍ 23 കെട്ടിടങ്ങളുടെ ഉൽഘാടനം നടത്തി കഴിഞ്ഞു. നേരത്തെ, 2018 മുതല്‍ ഉത്തര്‍പ്രദേശില്‍ 60,000 കോടിയിലധികം രൂപയുടെ ഹൈവേ പദ്ധതികള്‍ കേന്ദ്രം പരിഗണിച്ചതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
Read Also: തെങ്കാശിയിൽ നിന്നുള്ള പച്ചക്കറി വൈകും; വിപണിയിൽ വിലക്കയറ്റം തുടർന്നേക്കും