പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദി ഭാഷാ താരതമ്യ സാഹിത്യ വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനി റൂബി പട്ടേൽ (27) ആണ് മരിച്ചത്. ഒഡിഷയിലെ ബർഗാർ ജില്ലയിലെ രുചിക സാലിഹെപലി സ്വദേശിനിയാണ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയോടെ കോളേജ് ഹോസ്‌റ്റലിലെ പൊതു ശുചിമുറിയിലാണ് റൂബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റൂബി ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാതായതോടെ സഹപാഠികൾ ചേർന്ന് ശുചിമുറിയുടെ വാതിൽ തള്ളിത്തുറക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, മരണകാരണം വ്യക്‌തമല്ലെന്ന് സർവകലാശാല അധികൃതരും സഹപാഠികളും പ്രതികരിച്ചു. വിദ്യാർഥിനിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.
Most Read| എംബസി ആക്രമണം; ഇസ്രയേലിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ