ചർച്ചകൾക്ക് വിരാമം; കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ- ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി

ഉപമുഖ്യമന്ത്രി പദവി കൂടാതെ, ആറ് പ്രധാന വകുപ്പുകൾ കൂടി ഡികെ ശിവകുമാറിന് നൽകിയേക്കും. ഒറ്റ പദവി നിബന്ധനയിലും ഇളവ് നൽകി പിസിസി അധ്യക്ഷനായി തുടരാനും ഡികെയെ അനുവദിക്കും. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ നേതാവായി പ്രഖ്യാപിക്കും. സത്യപ്രതിജ്‌ഞ ശനിയാഴ്‌ച നടക്കും.

By Trainee Reporter, Malabar News
siddaramaiah DK Shivakumar
Ajwa Travels

ന്യൂഡെൽഹി: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കർണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തന്നെ തിരഞ്ഞെടുത്തു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും നടന്ന മാരത്തൺ ചർച്ചകൾക്ക് ഒടുവിലാണ് തീരുമാനം.

ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. കൂടാതെ, ആറ് പ്രധാന വകുപ്പുകൾ കൂടി അദ്ദേഹത്തിന് നൽകിയേക്കും. ഒറ്റ പദവി നിബന്ധനയിലും ഇളവ് നൽകി പിസിസി അധ്യക്ഷനായി തുടരാനും ഡികെയെ അനുവദിക്കും. രാവിലെ കെസി വേണുഗോപാലിന്റെ വസതിയിലെത്തി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ചർച്ച നടത്തും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ചർച്ചകളിൽ ധാരണ ഉണ്ടാകുമെന്നാണ് സൂചന.

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ നേതാവായി പ്രഖ്യാപിക്കും. സത്യപ്രതിജ്‌ഞ ശനിയാഴ്‌ച നടക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പിലാക്കുമെന്നാണ് വിവരം. മൂന്ന് ദിവസം നീണ്ട ചർച്ചകൾക്കും അനിശ്‌ചിതത്വങ്ങൾക്കും ശേഷമാണ് കർണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഹൈക്കമാഡിന്റെ ഇടപെടലോടെ നടന്ന അനുനയ നീക്കങ്ങൾ വിജയം കണ്ടത്.

മുഖ്യമന്ത്രി പദം വേണമെന്ന നിലപാടിൽ ഡികെ ശിവകുമാർ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് അനിശ്‌ചിതത്വം തുടർന്നത്. മുഖ്യമന്ത്രി പദത്തിൽ വീതം വെയ്‌പ്പ് ഫോർമുല അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു ഡികെ. എന്നാൽ, വീതം വെപ്പാണെങ്കിൽ ആദ്യ ടേം തന്നെ ലഭിക്കണമെന്ന ആവശ്യവും ഡികെ ശിവകുമാർ ഉന്നയിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർണായകമായ ഇടപെടലിനെ തുടർന്നാണ് ഡികെ ആദ്യം നിരസിച്ച വാഗ്‌ദാനങ്ങൾ പിന്നീട് സ്വീകരിക്കാൻ തയ്യാറായത്.

75-കാരനായ സിദ്ധരാമയ്യ ഇത് രണ്ടാമൂഴമാണ് മുഖ്യമന്ത്രി പദത്തിൽ എത്തുന്നത്. 2013-2018 കാലയളവിലാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുന്നത്. തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ഇത്തവണ മൽസര രംഗത്തിറങ്ങിയത്. ജയിച്ചുവന്ന എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതും സംസ്‌ഥാനത്തെ ഏറ്റവും ജനകീയൻ എന്ന ഇമേജും സിദ്ധരാമയ്യക്ക് തുണയായി. ഇത്തവണ വരുണയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ 46,163 വോട്ടുകൾക്കാണ് വിജയിച്ചത്.

Most Read: ‘ദി കേരള സ്‌റ്റോറി’; ബംഗാളിൽ നിരോധിച്ചതിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE