മലപ്പുറം: ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈന്‍ അലി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും.
ചന്ദ്രികക്കായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഭൂമി വാങ്ങിയതിലടക്കം സമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുഈന്‍ അലി നേരത്തെ ആരോപിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായി മൊഴി നൽകാനാണ് മുഈൻ അലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്‌ദുള്‍ സമീറിന്റെ കഴിവു കേടാണെന്നായിരുന്നു നേരത്തെ മുഈൻ അലി ഉന്നയിച്ച പ്രധാന ആരോപണം.
പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞിരുന്നു. സമീറിനെയും കുഞ്ഞാലിക്കുട്ടിയെയും ചോദ്യം ചെയ്‌ത ശേഷമാണ് മുഈൻ അലിയുടെ മൊഴിയെടുക്കുന്നത്.
Read Also: മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്