ന്യൂഡെല്‍ഹി: ഉത്തർപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം തയാറായതായി പ്രത്യേക ദൗത്യസേന(എസ്‌ടിഎഫ്). കാപ്പനും കൂടെ അറസ്‌റ്റിലായവർക്കും എതിരെയുള്ള കുറ്റപത്രം ശനിയാഴ്‌ച സമര്‍പ്പിച്ചേക്കും.
ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പുറപ്പെട്ട സിദ്ദീഖ് കാപ്പനെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. 2020 ഒക്‌ടോബർ 5ന് ആയിരുന്നു അറസ്‌റ്റ്.
രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം ഇളക്കിവിടൽ, ഭീകര പ്രവർത്തനത്തിന് പണം സമാഹരിക്കൽ എന്നിവക്ക് പുറമെ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളും പോലീസ് സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയിരുന്നു. അറസ്‌റ്റ് ചെയ്‌തതിന് ശേഷം കുടുംബാംഗങ്ങളെയോ അഭിഭാഷകനെയോ കാണാൻ പോലും അനുവദിക്കാതിരുന്ന യുപി പോലീസ് നടപടിക്ക് എതിരെ പ്രതിഷേധം ഉയർന്നിരുന്നു.
Read also: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍