മലപ്പുറം: മഞ്ചേരി പൂക്കൊളത്തൂർ സിഎച്ച്‌എം ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്എഫ്ഐ പ്രവർത്തകരും അധ്യാപകരും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. അധ്യാപകരെ ആക്രമിച്ചതില്‍ എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും എസ്‌എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ അധ്യാപകര്‍ക്ക് എതിരെയുമാണ് കേസുകള്‍ രജിസ്‌റ്റർ ചെയ്‌തത്.
കഴിഞ്ഞ ദിസവം പൂക്കൊളത്തൂര്‍ സിഎച്ച്എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും അധ്യാപരും തമ്മിൽ സംഘർഷം ഉണ്ടായത്. പത്താം ക്‌ളാസ് വിദ്യാർഥിയെ പുറത്താക്കിയെന്നും, വിദ്യാർഥിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനാധ്യാപികയുടെ ഓഫിസിൽ എത്തിയതിനെ തുടർന്നാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായതെന്നുമാണ് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചിരുന്നത്. പത്ത് അധ്യാപകർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് എസ്എഫ്ഐയുടെ വാദം.
എന്നാൽ, ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സ്‌കൂളിൽ എസ്എഫ്ഐ സമരത്തിന് നോട്ടീസ് നൽകിയതിന്റെ തുടർച്ചയായാണ് സംഭവം എന്ന് അധ്യാപകർ പറഞ്ഞു. സ്‌കൂളിൽ രാഷ്‌ട്രീയം ഇല്ലെന്നും, ക്‌ളാസ് വിടാൻ സർക്കാർ ഉത്തരവ് ഇല്ലെന്നും പറഞ്ഞ് അധ്യാപകർ എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചയച്ചു. തുടർന്നാണ് ആക്രമണം അരങ്ങേറിയത് എന്ന് അധ്യാപകർ പറയുന്നു.
പരീക്ഷാ ജോലികൾ തടസപ്പെടുത്തിയെന്നും, ഫയലുകൾ വാരിവിതറിയതായും അധ്യാപകർ പറഞ്ഞു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് മർദ്ദനമേറ്റതെന്ന് പ്രധാനാധ്യാപിക ജയശ്രി പറഞ്ഞു. സംഘര്‍ഷത്തില്‍ പ്രധാനാധ്യാപികയടക്കം മൂന്ന് അധ്യാപകര്‍ക്കും മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
Most Read: വയനാട്ടില്‍ ആസിഡ് ആക്രമണം; അമ്മക്കും മകള്‍ക്കും പൊള്ളലേറ്റു