ജോഡോ ന്യായ് യാത്രക്കിടെ സംഘർഷം; രാഹുൽ ഗാന്ധിക്ക് അസം പോലീസിന്റെ സമൻസ്

ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിക്കുന്നത് തടയുന്നതിനായി സ്‌ഥാപിച്ച ബാരിക്കേഡുകൾ കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ തകർത്തിരുന്നു. ഇതാണ് കേസിന് കാരണമായത്.

By Trainee Reporter, Malabar News
rahul gandhi
രാഹുല്‍ ഗാന്ധി
Ajwa Travels

ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അസം പോലീസ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സിഐഡി) സമൻസ്. രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, ഗൗരവ് ഗോഗോയ് ഉൾപ്പടെയുള്ളവരോട് ഗുവാഹത്തി സിഐഡിക്ക് മുന്നിൽ വെള്ളിയാഴ്‌ച ഹാജരാകാനാണ് നിർദ്ദേശം.

കഴിഞ്ഞ മാസം അവസാനം രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സംഭവത്തിൽ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. രാഹുൽ ഗാന്ധിക്ക് പുറമെ, കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, ജിതേന്ദ്ര സിങ്, ജയറാം രമേശ്, ബിവി ശ്രീനിവാസ്, കനയ്യ കുമാർ, ഗൗരവ് ഗോഗോയ്, ഭൂപേൻ കുമാർ ബോറ, ദേബബ്രത സായ്‌കിയ തുടങ്ങിയവരുടെ പേരുകളും എഫ്‌ഐആറിൽ ഉണ്ട്.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തിങ്കളാഴ്‌ച അസം പോലീസ് കോൺഗ്രസ് എംഎൽഎ ഹുസൈൻ സിക്‌ദറിനും മറ്റൊരു പാർട്ടി നേതാവിനും നോട്ടീസ് അയച്ചിരുന്നു. കോൺഗ്രസിന്റെ ഗുവാഹത്തി സിറ്റി ജനറൽ സെക്രട്ടറി രമൺ കുമാർ ശർമക്കും വെള്ളിയാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ടു നോട്ടീസ് അയച്ചിട്ടുണ്ട്.

ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിക്കുന്നത് തടയുന്നതിനായി സ്‌ഥാപിച്ച ബാരിക്കേഡുകൾ കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ തകർത്തിരുന്നു. ഇതാണ് കേസിന് കാരണമായത്. നഗരത്തിൽ യാത്ര പ്രവേശിക്കുകയാണെങ്കിൽ എഫ്‌ഐആർ ഫയൽ ചെയ്യുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഭീഷണിപ്പെടുത്തിയതിൽ പ്രകോപിതരായാണ് പ്രവർത്തകർ ബാരിക്കേഡുകൾ തകർത്തത്.

നക്‌സലൈറ്റ് മാതൃകയിലുള്ള ആക്രമണം നടത്തിയെന്നാണ് ഇതിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പോലീസിനോട് കേസ് ഫയൽ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്‌തു. തുടർന്ന് ഗുവാഹത്തി പോലീസ് രാഹുൽ ഗാന്ധിക്കും പ്രവർത്തകർക്കുമെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.

അസം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് പിന്നീട് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (സിഐഡി) കൈമാറി. കലാപശ്രമം, അനധികൃതമായുള്ള കൂടിച്ചേരൽ, ക്രിമിനൽ, ഗൂഢാലോചന തുടങ്ങിയവ ഉൾപ്പടെ ഐപിസിയിലെ ഒമ്പത് വകുപ്പുകളാണ് രാഹുലിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു സുൽത്താൻപൂർ കോടതി. രാവിലെ പത്ത് മണിയോടെ രാഹുൽ കോടതിയിൽ ഹാജരായിരുന്നു. 2018 നിയമസഭാ തിരഞ്ഞെടുപ്പിനിടെ കർണാടകയിൽ വെച്ച് അമിത് ഷായെ രാഹുൽ ഗാന്ധി കൊലക്കേസ് പ്രതിയെന്ന് വിളിച്ചുവെന്ന് ആരോപിച്ചാണ് കേസ്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ മാനനഷ്‌ടക്കേസ് നൽകിയിരിക്കുന്നത്.

Most Read| ‘ഹരജി പിൻവലിച്ചാൽ വിഹിതം തരാമെന്ന് കേന്ദ്രം, ശരിയല്ലെന്ന് കേരളം’; വിശദമായ വാദം കേൾക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE