കൊച്ചി: ഐഎൻഎൽ നേതൃ യോഗത്തിനിടെ വാക്കുതർക്കവും കയ്യാങ്കളിയും. യോഗം പിരിച്ചുവിട്ടതായി ഒരു വിഭാഗം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും സംഘർഷവും. യോഗം പിരിച്ചുവിട്ടതിനു പിന്നാലെ ഒരു വിഭാഗം പുറത്തെത്തി. ഇതിനിടെ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പോലീസ് ഇടപെട്ടാണ് വലിയ സംഘർഷത്തിലേക്ക് പോകാതെ സ്‌ഥിതിഗതികൾ നിയന്ത്രിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് യോഗം നടന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്‌ഥാനം ലഭിച്ചത് മുതൽ ഐഎൻഎല്ലിൽ പൊട്ടിത്തെറികൾ ഉണ്ടായിരുന്നു. പിഎസ്‌സി അംഗത്വം വിൽപനയ്‌ക്ക് വെച്ചു എന്ന ആരോപണം കൂടി ഉയർന്നതോടെ പ്രശ്‌നം ഗുരുതരമായിരുന്നു.
Read Also: 240 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം സർക്കാർ ഉപേക്ഷിക്കുന്നു