ന്യൂഡെൽഹി: ഹരിയാനയിൽ മനോഹർലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ ഉള്ള ബിജെപി സർക്കാരിന് എതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 31നെതിരെ 55 വോട്ടുകൾ നേടിയാണ് ബിജെപി സർക്കാർ വിശ്വാസം തെളിയിച്ചത്.
ബിജെപിയുടെ 40 എംഎൽഎമാരുടെയും സഖ്യ കക്ഷിയായ ജനനായക് ജനതാ പാർട്ടിയുടെ 10 എംഎൽഎമാരുടെയും പിന്തുണക്ക് ഒപ്പം അഞ്ച് സ്വാതന്ത്രരുടെ വോട്ടും ഖട്ടാർ സർക്കാരിന് ലഭിച്ചു. അവിശ്വാസ പ്രമേയം പാസാകാൻ പ്രതിപക്ഷത്തിന് കുറഞ്ഞത് 45 വോട്ടെങ്കിലും നേടണമായിരുന്നു.
കര്‍ഷക സമരത്തില്‍ സംസ്‌ഥാനത്തെ കര്‍ഷകര്‍ക്ക് അനുകൂലമായി നിലപാട് എടുക്കാത്ത സര്‍ക്കാരിനോടുള്ള വിശ്വാസം തകര്‍ന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. കര്‍ഷകര്‍ക്കെതിരെ ഏകാധിപത്യ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഏതൊക്കെ എംഎല്‍എമാരാണ് കര്‍ഷകരെ പിന്തുണക്കുന്നതെന്ന് അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കുമ്പോൾ മനസിലാകുമെന്നും മുന്‍ ഹരിയാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞിരുന്നു.
Also Read: മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിൻ; ക്ളിനിക്കൽ ട്രയൽ ആരംഭിച്ച് ഭാരത് ബയോടെക്