മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിൻ; ക്ളിനിക്കൽ ട്രയൽ ആരംഭിച്ച് ഭാരത് ബയോടെക്

By News Desk, Malabar News
Ajwa Travels

ഡെൽഹി: രാജ്യത്ത് രണ്ടാംഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കവേ മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ഭാരത് ബയോടെക്. ഈ വാക്‌സിന്റെ ക്ളിനിക്കല്‍ ട്രയലിനായി ഡിജിസിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ)യോട് അനുമതി തേടിയിരിന്നു ഭാരത് ബയോടെക്. ഒന്നാംഘട്ട ക്ളിനിക്കല്‍ ട്രയല്‍ ഹൈദരാബാദിൽ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

‘ആള്‍ട്ടിമ്മ്യൂണ്‍’ എന്ന യുഎസ് കമ്പനി തയാറാക്കിയ ‘നേസല്‍ വാക്‌സിന്‍’ കോവിഡ് പ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനപ്പെടുകയെന്നും പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

മൂക്കിലൂടെയാണ് ഏറിയ പങ്കും വൈറസ് നമ്മുടെ ശരീരത്ത് എത്തുന്നത്. അതിനാല്‍ തന്നെ മൂക്കിലടിക്കുന്ന സ്പ്രേ വൈറസ് പെരുകുന്നത് തടയുമെന്നും അതുവഴി ഫലപ്രദമായി കോവിഡിനെ പ്രതിരോധിക്കുമെന്നുമാണ് പഠനം അവകാശപ്പെടുന്നത്.

ആള്‍ട്ടിമ്മ്യൂണിന്റെ നേസല്‍ വാക്‌സിനേഷന്‍ 18 മുതല്‍ 55 വരെ പ്രായം വരുന്നവരില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇതുവരെയുള്ള ഫലങ്ങള്‍ പോസിറ്റിവ് ആണെന്നാണ് ട്രയലിന് നേതൃത്വം നല്‍കുന്ന ഡോ. ബഡ്ഡി ക്രീക്ക് അവകാശപ്പെടുന്നത്.

കുത്തിവെക്കുന്ന വാക്‌സിനേഷനെ അപേക്ഷിച്ച് കുറെക്കൂടി ഉപയോഗിക്കാന്‍ സൗകര്യമുള്ളതും വില കുറഞ്ഞതാണ് എന്നതും നേസല്‍ വാക്‌സിനേഷന്റെ പ്രത്യേകതകളാണ്. ട്രയലിന് ശേഷം അനുമതി ലഭിച്ചാല്‍ ഒരു പക്ഷേ കുത്തിവെക്കുന്ന വാക്‌സിനെക്കാള്‍ അധികമായി ഉപയോഗിക്കപ്പെടുന്ന വാക്‌സിനായി ഇത് മാറുമെന്നും ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്.

Read Also: ആവശ്യക്കാറില്ല, വിലക്കുറവ്; യുപിയിൽ ഉരുളക്കിഴങ്ങ് കർഷകർ ദുരിതത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE