കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം തുടര്‍ച്ചയായി മൂന്നു തവണ കല്‍പറ്റ മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ ബത്തേരിയില്‍ നിന്നും എംഎല്‍എ ആയിരുന്നു. 1995-96 കാലത്ത് എകെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 2004ലില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും ഇദ്ദേഹം കൈകാര്യം ചെയ്‌തിട്ടുണ്ട്.
കേണിച്ചിറയില്‍ സ്‌കൂള്‍ അധ്യാപകനായിരിക്കെ രാജിവെച്ചാണ് മുഴുവന്‍ സമയ പൊതു പ്രവര്‍ത്തനത്തിലേക്ക് ഇദ്ദേഹം കടന്നത്. കോഴിക്കോട് റൂറല്‍ ഡിസിസി പ്രസിഡണ്ടായിരുന്നു. 2011ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളില്‍ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും ചുമതലകള്‍ നല്‍കിയിരുന്നില്ല. കോഴിക്കോട് കക്കോടിയിലെ വീട്ടില്‍ കുറച്ച് നാളുകളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
National News: കർഷക സമരം; 2500 ട്രാക്‌ടറുകൾ അണിനിരത്തി ഇന്ന് ഡെൽഹി അതിർത്തികളിൽ മാർച്ച്