മലപ്പുറം: കരുവാരക്കുണ്ടിൽ വിദ്യാർഥിക്ക് ഫോൺ വഴി വ്യാജ അധ്യാപകരുടെ കൗൺസലിങ്. ഇതോടെ പ്രദേശത്തെ മുഴുവൻ രക്ഷിതാക്കൾക്കും പ്രദേശത്തെ സ്‌കൂൾ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം കരുവാരക്കുണ്ടിലെ ഒരു സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് വ്യാജ നമ്പറിൽ നിന്ന് ഫോൺ കോൾ വന്നത്. കുട്ടിയുടെ മാതാവാണ് ഫോൺ എടുത്തത്. തുടർന്ന് കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകൻ ആണെന്നും, ആറ്, ഏഴ്, ക്‌ളാസുകളിലെ കുട്ടികൾക്ക് കൗൺസലിങ് നൽകാനാണ് വിളിക്കുന്നതെന്നും പറഞ്ഞു. തുടർന്ന് വിദ്യാർഥിക് ഫോൺ കൊടുക്കാനും നോട്ടും പേനയും നൽകി റൂമിലാക്കി വാതിലടക്കാനും ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയ മാതാവ് കരുവാരക്കുണ്ടിൽ രണ്ട് സ്‌കൂൾ ഉണ്ടെന്നും ഇതിൽ ഏത് സ്‌കൂളിലെ അധ്യാപകനാണെന്ന് ചോദിച്ചതോടെ വ്യാജ കൗൺസിലറുടെ ഫോൺ കാട്ടാവുകയും ചെയ്‌തു .
തുടർന്ന് നടത്തിയ പരിശോധനയിൽ ഇതുപോലെ പ്രദേശത്തെ നിരവധി വിദ്യാർഥികൾക്ക് വ്യാജ ഫോൺ കോളുകൾ വരുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടു. വിഷയത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വിഷയത്തിൽ നിരവധി പരാതികൾ ലഭിച്ചതോടെ പ്രദേശത്തെ എല്ലാ സ്‌കൂൾ അധികൃതരും രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
Read Also: സംസ്‌ഥാനത്ത് ഡ്രൈവിംഗ് ടെസ്‌റ്റും പരിശീലനവും പുനഃരാരംഭിക്കാം; അനുമതിയായി