കാബൂൾ: അഫ്‌ഗാനിലെ ഭക്ഷണശാലകളിൽ ഭാര്യയും ഭർത്താവും ഒന്നിച്ചിരിക്കേണ്ടെന്ന് താലിബാൻ. പശ്‌ചിമ ഹെറാത്ത് പ്രവിശ്യയിലാണ് സദാചാര സംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പാർക്കുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിലും ഈ വേർതിരിവ് ബാധകമാണ്.
ഭക്ഷണശാലകളിൽ കുടുംബവുമായി എത്തുന്ന പുരുഷൻമാർക്ക് അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുവാദമില്ലെന്ന് മന്ത്രാലയം വ്യക്‌തമാക്കിയതായി ഖാം വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. ഹെറാത്തിൽ കുടുംബവുമായി എത്തിയ യുവതിയെ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വിലക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
പാർക്കുകളിൽ സ്‌ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്‌ത ദിവസങ്ങളിലാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സ്‌ത്രീകൾക്കും മറ്റ് ദിവസങ്ങളിൽ പുരുഷൻമാർക്കുമാകും പ്രവേശനം.
Most Read: തെലങ്കാനയെ ബംഗാളാക്കി മാറ്റാൻ ശ്രമം; ചന്ദ്രശേഖർ റാവുവിനെതിരെ അമിത് ഷാ