ബെംഗളൂരു: കർണാടകയിൽ കോവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 2,052 പുതിയ പോവിഡ് കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. 35 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ബുധനാഴ്‌ച 1531 കേസുകൾ ഉണ്ടായിരുന്ന സ്‌ഥാനത്താണ് ഒരു ദിവസം കൊണ്ട് 34% വർധനവ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്‌ഥാനത്ത് നിയന്ത്രണം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.
കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന സ്‌ഥലങ്ങളിൽ പരിശോധനയും നിയമങ്ങളും കർശനമാക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ നിർദ്ദേശം നൽകി. അതിർത്തി കടക്കുന്നവരിൽ ടെസ്‌റ്റും വാക്‌സിനേഷനും നിർബന്ധമാക്കാനും നിർദ്ദേശമുണ്ട്.
ദക്ഷിണ കന്നഡ, ചാമരാജ നഗർ, മൈസൂർ, കൊടഗു തുടങ്ങിയ കേരള അതിർത്തിയോട് ചേർന്ന് നിൽക്കുന്ന ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സംസാരിച്ചു. കോവിഡിനെ പിടിച്ചുകെട്ടാൻ നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കൂടാതെ കോവിഡ് വ്യാപനം തടയാൻ അതിർത്തിയിൽ പരിശോധന കർശനമാക്കുമെന്നും കോവിഡ് ടെസ്‌റ്റ് നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
കർണാടകയിൽ ഇതുവരെ 29.01 ലക്ഷത്തിലേറെ ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്. 36,491 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി.
Most Read: ‘നിയമസഭയില്‍ മുഖ്യമന്ത്രി സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നു’; കെ സുരേന്ദ്രന്‍