ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം കൂടുന്നതിന്റെ സൂചനകൾ നൽകി പുതിയ കണക്കുകൾ. 24 മണിക്കൂറിനിടെ 68, 898 പേർക്കാണ് രോഗബാധ, 983 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തുന്നത് മാത്രമാണ് ആശ്വാസം. ഇന്നലെ 62, 282 പേർ രോഗമുക്തരായി.
ഇതുവരെ 29, 05, 824 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,92, 028 പേർ മാത്രമേ ചികിത്സയിലുള്ളൂ. 21, 58, 947 പേർ രോഗമുക്തി നേടി. ആകെ മരണം 54, 849 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 9 ലക്ഷം പരിശോധനകൾ നടത്തിയെന്നാണ് മന്ത്രാലായം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 14, 647 പേർക്ക് രോഗം സ്ഥിരീകരിച്ചു. 326 പേരാണ് മരിച്ചത്. ഇതോടെ ആകെ രോഗികൾ 6, 43, 289ഉം മരണം 21, 359 ആയും ഉയർന്നു. തമിഴ്നാടാണ് രോഗബാധയിൽ രണ്ടാമത് നിൽക്കുന്നത്. 3,614,35 ആണ് ആകെ രോഗികൾ. ഇന്നലെ മാത്രം 5,986 പേർക്ക് രോഗബാധയുണ്ടായി. 116 പേർ കൂടി മരിച്ചതോടെ ആകെ മരണം 6,239 ആയി. ആന്ധ്രയിലും കർണാടകയിലും രോഗവ്യാപനം രൂക്ഷമാവുകയാണ്.
ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 22, 869, 646 ആയി. മരണസംഖ്യ എട്ടു ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 7, 971, 91 പേരാണ് രോഗം ബാധിച്ചു. മരിച്ചത്. രോഗബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമതാണ്. യുഎസും, ബ്രസീലുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.