ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളിൽ വർധിക്കും; ലോകാരോഗ്യ സംഘടന

By Team Member, Malabar News
Covid Delta Variant
Ajwa Travels

ജനീവ : വരും മാസങ്ങളിൽ ലോകത്ത് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം വർധിക്കുമെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസിന്റെ വ്യാപനശേഷി ഏറ്റവും കൂടിയ വകഭേദമാണ് ഡെൽറ്റ. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയ കാലയളവിൽ ഡെൽറ്റ വകഭേദം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കും. ഇന്ത്യയിലാണ് ആദ്യമായി ഡെൽറ്റ വകഭേദം കണ്ടെത്തിയത്.

നിലവിൽ ലോകത്ത് 124 രാജ്യങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ലോകത്തെ വിവിധ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌തിട്ടുള്ള കോവിഡ് വകഭേദങ്ങളിൽ ഭൂരിഭാഗവും ഡെൽറ്റയാണ്. ഓസ്ട്രേലിയ, ബംഗ്ളാദേശ്, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിൽ ഇതിന്റെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്.

ലോകത്ത് ജൂലൈ 18 വരെയുള്ള ആഴ്‌ചയിൽ 3.4 മില്യൺ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. തൊട്ട് മുൻപത്തെ ആഴ്‌ചയേക്കാൾ 12 ശതമാനം കോവിഡ് കേസുകളാണ് വർധിച്ചതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കോവിഡ് കേസുകൾ വർധിക്കാനുള്ള പ്രധാന കാരണങ്ങളായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത് കൂടുതല്‍ വകഭേദങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള അയവ്, കൂടിച്ചേരലുകള്‍, വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകളുടെ എണ്ണം എന്നിവയാണ്.

Read also : ശശീന്ദ്രനെതിരായ ആരോപണത്തിൽ മറുപടി പ്രതീക്ഷിക്കേണ്ട; എ വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE