കോവിഡ് ചികിൽസാ നിരക്ക് ഉടൻ ഏകീകരിക്കണം; സർക്കാരിനോട് ഹൈക്കോടതി

By Staff Reporter, Malabar News
kerala high court
Ajwa Travels

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ചികിൽസാ നിരക്കിന്റെ കാര്യത്തില്‍ ധാരണയിൽ എത്തിയിട്ടില്ലെന്ന് സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കും എന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. തിങ്കളാഴ്‌ചക്കുള്ളില്‍ വിഷയത്തിൽ അന്തിമ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

‘സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് അനുവദിക്കാനാകില്ല. ആശുപത്രികളുടെ മേല്‍നോട്ടത്തിന് സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കണം’ ഹൈക്കോടതി ആവശ്യപ്പെട്ടു. പിപിഇ കിറ്റുകള്‍ക്കും ഓക്‌സിജനുമായി അറുപതിനായിരത്തില്‍ അധികം രൂപ ആശുപത്രികള്‍ ഈടാക്കുന്നുണ്ട്. അത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ബെഡുകളുടെയും ഓക്‌സിജന്റെയും ലഭ്യത സാധാരണക്കാര്‍ അറിയുന്നില്ല. ടോള്‍ ഫ്രീ നമ്പര്‍ വഴി ഇത് ഏകോപിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സര്‍ക്കാരും സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ലാബ് പരിശോധനകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച നിരക്കിൽ ആയിരിക്കണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ നിരക്ക് തുടരാൻ തന്നെയാണ് കോടതിയുടെ നിർദ്ദേശം.

Read Also: അതിരുവിടരുത്; വേറെ വഴിയില്ലെന്ന് തോമസ് ഐസക്ക്; ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇന്നറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE