കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ ആദ്യ ഘട്ടം ഖത്തറില്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി 31 വരെയാണ് കുത്തിവെപ്പിന്റെ ആദ്യ ഘട്ടം. രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയാണ് കുത്തിവെപ്പ് ലഭ്യമാക്കുക. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായാണ് ലഭ്യമാക്കുന്നത്.
അല്‍ വജ്ബ, ലീബൈബ്, അല്‍ റുവൈസ്, ഉംസലാല്‍, റൗളത്തുല്‍ ഖൈല്‍, അല്‍ തുമാമ, മൈദര്‍ എന്നീ ഹെല്‍ത്ത് സെന്ററുകളിലാണ് കുത്തിവെപ്പ് സൗകര്യം ഉണ്ടാകുക. എഴുപത് വയസ്സിന് മുകളിലുള്ളവര്‍, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗക്കാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കുന്നത്. ഫൈസര്‍ ആന്റ് ബയോഎന്‍ടെക്കാണ് ഖത്തറിലും കോവിഡ് വാക്‌സിന്‍ എത്തിക്കുന്നത്.
പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ ഈ ഘട്ടത്തില്‍ കുത്തിവെപ്പ് സ്വീകരിക്കേണ്ടതില്ല എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. അലര്‍ജിയുള്ളവര്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കുത്തിവെപ്പ് സ്വീകരിക്കാവൂ, നിലവില്‍ കോവിഡ് രോഗമുള്ളവരും കോവിഡ് മാറിയവരും കുത്തിവെപ്പ് സ്വീകരിക്കണം എന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കുന്നതോടെ ഖത്തറിലെ ജനജീവിതം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രാലയം ഉന്നത പ്രതിനിധികള്‍ അറിയിച്ചു.
Kerala News: കർഷക സമരം ശക്‌തമാക്കി സംസ്‌ഥാനവും; ഇന്ന് മുതൽ അനിശ്‌ചിതകാല സത്യാഗ്രഹം