കൊൽക്കത്ത : പശ്‌ചിമ ബംഗാളിൽ അവസാന രണ്ട് ഘട്ട തിരഞ്ഞെടുപ്പ് അവശേഷിക്കവെ കോവിഡ് വാക്‌സിൻ പ്രചാരണ വിഷയമാക്കി രാഷ്‌ട്രീയ പാർട്ടികൾ. സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വാക്‌സിൻ ആദ്യമായി വിഷയമാക്കിയത് അമിത് ഷായാണ്.
സംസ്‌ഥാനത്ത് കോവിഡ് പടര്‍ന്നത് സംസ്‌ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്‌ഥത കൊണ്ടാണെന്ന് വ്യക്‌തമാക്കിയ അമിത് ഷാ, ഇതിനെ നേരിടാന്‍ പരമാവധി പേര്‍ക്ക് വാക്‌സിൻ നല്‍കുക മാത്രമാണ് മാര്‍ഗമെന്ന് കൂട്ടിച്ചേർത്തു. കൂടാതെ നിലവിലത്തെ സാഹചര്യത്തില്‍ പശ്‌ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്‌ഥാനത്താകെ ബിജെപി ഇക്കാര്യം ഉന്നയിച്ചാണ് ഇപ്പോള്‍ പ്രചാരണം നടത്തുന്നത്.
അതേസമയം തന്നെ വാക്‌സിന്റെ വിലവ്യത്യാസം ജനങ്ങളോട് കാണിക്കുന്ന വെല്ലുവിളിയാണെന്ന് തൃണമൂൽ കോൺഗ്രസ് വിമർശനം ഉന്നയിച്ചു. സംസ്‌ഥാനത്ത് സൗജന്യ വാക്‌സിൻ വിതരണം ചെയ്യുമെന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്‌ദാനമാണെന്നും തൃണമൂൽ ആരോപണം ഉന്നയിച്ചു. കൂടാതെ ഒരു വാക്‌സിന് വ്യത്യസ്‌ത വില ഈടാക്കിയ കേന്ദ്ര നയത്തെ പാർട്ടി ചോദ്യം ചെയ്യുകയും, സൗജന്യമായി നല്‍കിയില്ലെങ്കിലും താങ്ങാന്‍ പറ്റുന്ന വിലക്ക് വാക്‌സിന്‍ നല്‍കാന്‍ ഉള്ള അവസരം ഇല്ലാതാക്കിയ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും തൃണമൂൽ ആരോപിച്ചു.