ക്രൂരത മിണ്ടാ പ്രാണികളോടും; വനത്തിനുള്ളിൽ കെട്ടിയ പശുക്കിടാവിന്റെ കാലുകൾ വെട്ടി പരിക്കേൽപിച്ചു

By Trainee Reporter, Malabar News
malappuram news
Representational Image
Ajwa Travels

നിലമ്പൂർ: സാമൂഹിക വിരുദ്ധരുടെ ക്രൂരത മിണ്ടാപ്രാണികളോടും തുടരുന്നു. ഇന്നലെ വീട്ടിക്കുത്ത് കൂരിരിരുട്ടിയിൽ വനംവകുപ്പിന്റെ തേക്ക് തോട്ടത്തിൽ മേയുകയായിരുന്ന പശുക്കിടാവിന്റെ കാലുകൾ വെട്ടിപ്പരിക്കേൽപ്പിച്ചാണ് സാമൂഹിക വിരുദ്ധരുടെ ക്രൂരത അരങ്ങേറിയത്. കുരീക്കാട്ടിൽ ജോൺ പോളിന്റെ രണ്ടു വയസുള്ള കിടാവിനാണ് ദുരവസ്‌ഥ നേരിടേണ്ടിവന്നത്.

ഇന്നലെ ഉച്ചയ്‌ക്ക് വനത്തിനുള്ളിലെ മരത്തിൽ കെട്ടിയ കിടാവിനെ അഴിക്കാൻ ചെന്നപ്പോഴാണ് കാലിൽ നിന്ന് ചോരയൊലിച്ചു നിൽക്കുന്ന മുറിവുകളുമായി പശുക്കിടാവിനെ കണ്ടത്. തുടർന്ന് ചികിത്സയ്‌ക്കായി മൃഗഡോക്‌ടറുടെ അടുത്തെത്തിച്ചപ്പോഴാണ് കത്തികൊണ്ട് വെട്ടിയതാണെന്ന നിഗമനത്തിൽ എത്തിയത്.

നിലമ്പൂർ റേഞ്ചിന്റെ തോട്ടം സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന ആരോപണം ഉണ്ട്. ദൂരെയുള്ള സ്‌ഥലങ്ങളിൽ നിന്നുപോലും വാഹനങ്ങളിൽ ഇവിടേക്ക് ആളുകൾ കൂട്ടമായി എത്താറുണ്ട്. ദിവസങ്ങൾക്ക് മുൻപ് കെഎൻജി പാതയിൽ നിന്ന് വാഹനം കയറി തെരുവ് നായയുടെ നട്ടെല്ല് ഒടിഞ്ഞിരുന്നു. തുടർന്ന് വാഹനം നിർത്താതെ പോവുകയായിരുന്നു. മൂന്ന് ദിവസം മുൻപും ഇതേ നായയെ വാഹനം ഇടിച്ചിരുന്നു.

സാമൂഹിക വിരുദ്ധരുടെ ശല്യം പ്രദേശത്ത് നിന്ന് ഒഴിവാക്കാൻ വനം വകുപ്പ് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വളർത്തു മൃഗങ്ങളോടുള്ള ക്രൂരത വെച്ചുപുറപ്പിക്കാൻ ആവില്ലെന്നും നാട്ടുകാർ ആരോപിച്ചു.

Read Also: ആഡംബര കാർ ഇടിച്ച് വിദ്യാർഥി മരിച്ച സംഭവം; പോലീസ് അറസ്‌റ്റ് വൈകിപ്പിക്കുന്നതായി കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE