അഡ്‌ലെയ്‌ഡ്: ഇംഗ്‌ളണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്‌റ്റിൽ ഓസ്‌ട്രേലിയയെ സ്‌റ്റീവ് സ്‌മിത്ത് നയിക്കും. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഐസൊലേഷനിൽ പ്രവേശിച്ചതോടെയാണ് സ്‌മിത്ത് രംഗത്തെത്തിയത്.
കോവിഡ് പോസിറ്റിവായ ഒരാളുമായി സമ്പർക്കം പുലർത്തിയതിനാലാണ് കമ്മിൻസ് രണ്ടാം ടെസ്‌റ്റിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇതോടെ വൈസ് ക്യാപ്റ്റനായ സ്‌മിത്തിന് നറുക്ക് വീഴുകയായിരുന്നു. 31കാരനായ സ്‌മിത്ത് ഇതിന് മുൻപ് ഓസ്‌ട്രേലിയയെ നയിച്ചിട്ടുണ്ട്.
എന്നാൽ 2018ൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൽസരത്തിൽ പാർത്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് സ്‌മിത്തിനെ നായകസ്‌ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. രണ്ടുവർഷത്തേക്ക് താരത്തിന് വിലക്കും ലഭിച്ചു. കഴിഞ്ഞ വർഷം വിലക്ക് അവസാനിച്ചു. ഇതോടെ സ്‌മിത്തിനെ തേടി വീണ്ടും നായക സ്‌ഥാനം എത്തി. ആദ്യ ആഷസ് ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെ തകർത്ത് ഓസ്‌ട്രേലിയ വിജയം നേടിയിരുന്നു. ആകെ അഞ്ച് മൽസരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്‌റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തിട്ടുണ്ട്.
Also Read: ലഖിംപൂര്‍ ഖേരി; അജയ് മിശ്രയുടെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു