ന്യൂഡെല്‍ഹി: വായ്‌പ തട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി കൊടുക്കുക മാത്രമായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷിക ദിനത്തിലാണ് രാഹുല്‍ നരേന്ദ്ര മോദിയുടെ സാമ്പത്തിക നയത്തിലെ ഏറ്റവും സുപ്രധാന ഏടായി കണക്കാക്കുന്ന നോട്ട് നിരോധനത്തെ ചോദ്യം ചെയ്‌തത്.
നോട്ട് നിരോധനം നടപ്പാക്കിയതിന് ശേഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2.2 ശതമാനത്തിന്റെ ഇടിവുണ്ടായി. ഒപ്പം 3.3 ശതമാനത്തിന്റെ ഇടിവ് തൊഴില്‍ മേഖലയിലും ഉണ്ടായി, രാഹുല്‍ ചൂണ്ടികാണിച്ചു.
എന്നാല്‍ നോട്ട് നിരോധനം വന്‍ വിജയമാണെന്ന് നരേന്ദ്ര മോദി അവകാശപ്പെട്ടു. ഇത് സ്‌ഥാപിക്കുന്നതിനായി കണക്കുകളും മോദി ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും സമാനമായ അവകാശ വാദങ്ങളുമായി രംഗത്തെത്തി.
കണക്കില്‍പ്പെടാത്ത 900 കോടി രൂപയുടെ സ്വത്ത് നോട്ട് നിരോധനത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ തന്നെ പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 3950 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഓപ്പറേഷന്‍ ക്‌ളീന്‍ മണി സമ്പദ് വ്യവസ്‌ഥക്ക് കരുത്ത് പകര്‍ന്നുവെന്നും ധനമന്ത്രി പറഞ്ഞു.
2016 നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധന പ്രഖ്യാപനം നടത്തിയത്. അപ്രതീക്ഷിത പ്രഖ്യാപനമാണ് നരേന്ദ്ര മോദി നടത്തിയത്. സര്‍ക്കാര്‍ അവകാശവാദം പോലെ നോട്ട് നിരോധനം വിജയമാണ് എന്നതല്ല സത്യമെന്ന് വിദഗ്‌ധർ അടക്കം ചൂണ്ടിക്കാണിക്കുന്നു.
Read Also: നോട്ട് നിരോധനം രാജ്യത്തിന് ഏറെ ഗുണം ചെയ്‌തു; പ്രധാനമന്ത്രി