ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളുൾപ്പടെ നിരവധി പേർക്ക് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ സ്‌ഥിരീകരിച്ചു. രാജ്യത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുന്നത് ഉത്തർപ്രദേശിലാണ്. പല ജില്ലകളിലായി 1500 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചിട്ടുള്ളത്.
ഫിറോസബാദ് ജില്ലയിൽ ഡെങ്കിപ്പനി മൂലം നിരവധി പേർ മരിക്കുകയും കേന്ദ്ര സംഘം നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തുകയും ചെയ്‌തു. ഫിറോസബാദിൽ 61 പേരാണ് ഇതുവെര ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ബുധനാഴ്‌ച മാത്രം എട്ട് പേരാണ് മരിച്ചത്. പനി മൂലം 450 പേർ നിലവിൽ ചികിൽസയിലുണ്ട്.
കാൺപൂർ ജില്ലയിലും സ്‌ഥിതി രൂക്ഷമാണ്. 250 ൽ അധികം രോഗികളെയാണ് കാൺപൂരിലെ വിദ്യാർഥി മെമ്മോറിയൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ പകർച്ച പനി ബാധിച്ചും ജനങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 25 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 10 കുട്ടികളും ഉൾപ്പെടുന്നുണ്ട്.
കൂടാതെ കുറച്ചു പേർക്ക് മലേറിയ പിടിപ്പെട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. അതേസമയം 9 പേർക്ക് മാത്രമാണ് ഇന്നലെ ഉത്തർ പ്രദേശിൽ കോവിഡ് സ്‌ഥിരീകിച്ചത്.
Read Also: തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ജനവിധി തേടാൻ വിജയ്‌യുടെ ആരാധക സംഘടനയും