ഉത്തർപ്രദേശിൽ ഡെങ്കിപ്പനി, മലേറിയ രോഗങ്ങൾ വ്യാപിക്കുന്നു

By News Desk, Malabar News
zika, dengue- prevention
Representational Image
Ajwa Travels

ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളുൾപ്പടെ നിരവധി പേർക്ക് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ സ്‌ഥിരീകരിച്ചു. രാജ്യത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുന്നത് ഉത്തർപ്രദേശിലാണ്. പല ജില്ലകളിലായി 1500 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചിട്ടുള്ളത്.

ഫിറോസബാദ് ജില്ലയിൽ ഡെങ്കിപ്പനി മൂലം നിരവധി പേർ മരിക്കുകയും കേന്ദ്ര സംഘം നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തുകയും ചെയ്‌തു. ഫിറോസബാദിൽ 61 പേരാണ് ഇതുവെര ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ബുധനാഴ്‌ച മാത്രം എട്ട് പേരാണ് മരിച്ചത്. പനി മൂലം 450 പേർ നിലവിൽ ചികിൽസയിലുണ്ട്.

കാൺപൂർ ജില്ലയിലും സ്‌ഥിതി രൂക്ഷമാണ്. 250 ൽ അധികം രോഗികളെയാണ് കാൺപൂരിലെ വിദ്യാർഥി മെമ്മോറിയൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ പകർച്ച പനി ബാധിച്ചും ജനങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 25 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 10 കുട്ടികളും ഉൾപ്പെടുന്നുണ്ട്.

കൂടാതെ കുറച്ചു പേർക്ക് മലേറിയ പിടിപ്പെട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. അതേസമയം 9 പേർക്ക് മാത്രമാണ് ഇന്നലെ ഉത്തർ പ്രദേശിൽ കോവിഡ് സ്‌ഥിരീകിച്ചത്.

Read Also: തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ജനവിധി തേടാൻ വിജയ്‌യുടെ ആരാധക സംഘടനയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE