പാറ്റ്‌ന: ബിഹാര്‍ ബിജെപിയുടെ ചുമതലക്കാരനും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ് സ്‌ഥിരീകരിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പാര്‍ട്ടിയുടെ ചുമതലക്കാരന് കോവിഡ് സ്‌ഥിരീകരിച്ചത്. ഫഡ്‌നാവിസ് ഐസൊലേഷനില്‍ പോകുന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി സൃഷ്‌ടിക്കും.
മാത്രവുമല്ല, നേരത്തെ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡിക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. രണ്ട് പ്രമുഖരും മാറിനില്‍ക്കേണ്ടി വരുന്നത് ബിജെപിയെ ആശങ്കയില്‍ ആക്കുകയാണ്.
താന്‍ കോവിഡ് പോസിറ്റീവ് ആണെന്നും ഡോക്‌ടര്‍മാരുടെ ഉപദേശം അനുസരിച്ച് ചികില്‍സയില്‍ കഴിയുകയാണെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധനക്ക് വിധേയമാകണമെന്നും അദ്ദേഹം കുറിച്ചു. ‘ലോക്ക്ഡൗണ്‍ മുതല്‍ ഞാന്‍ എല്ലാ ദിവസവും ജോലി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോള്‍ ഒരു ഇടവേള എടുക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു’, അദ്ദേഹം ട്വീറ്റ് ചെയ്‌തു.
I have been working every single day since the lockdown but now it seems that God wants me to stop for a while and take a break !
I have tested #COVID19 positive and in isolation.
Taking all medication & treatment as per the advice of the doctors.— Devendra Fadnavis (@Dev_Fadnavis) October 24, 2020
രാജ്യത്ത് കോവിഡ് വന്നതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ബിഹാറില്‍ നടക്കാനിരിക്കുന്നത്. ഒക്‌ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് എന്നീ തിയകളിലായി മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.
അതേസമയം ബിഹാറില്‍ എന്‍ഡിഎയിലെ ഏഴ് നേതാക്കള്‍ക്കാണ് ഇതുവരെയായി കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്. ബിജെപി നേതാക്കളായ സുശീല്‍ മോഡി, ഷാനവാസ് ഹുസൈന്‍, രാജീവ് പ്രതാപ് റൂഡി, മംഗല്‍ പാണ്ഡെ, ജെഡിയുവിന്റെ വിജയ് കുമാര്‍ മഞ്‌ജി എന്നിവര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.
Kerala News: സിബിഐ മുരളീധരന്റെ കുടുംബസ്വത്തല്ല; തുറന്നടിച്ച് കാനം രാജേന്ദ്രൻ