ഇടുക്കി: എഞ്ചിനീയറിംഗ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ഇന്ന് പ്രതികളുടെ കസ്‌റ്റഡി അപേക്ഷ സമർപ്പിക്കും. നിഖിൽ, ജെറിൻ എന്നിവരെ കസ്‌റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സാധിക്കുമെന്നാണ് പോലീസിന്റെ നിഗമനം.
നിരവധി പേർ ചേർന്ന് ആക്രമിച്ചപ്പോൾ ഓടി രക്ഷപ്പെട്ടതാണെന്ന് നിഖിൽ കോടതിയിൽ പറഞ്ഞു. ധീരജുമായി വാഹനം കടന്നു പോയപ്പോഴാണ് താൻ കത്തിക്കുത്ത് നടന്നത് അറിഞ്ഞതെന്നായിരുന്നു ജെറിന്റെ വാദം. കണ്ടാലറിയാവുന്ന നാലുപേർ ഉൾപ്പെടെ ആറു പേരാണ് പ്രതി പട്ടികയിലുള്ളത്. ഇതിൽ നാല് പേർ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.
കൊലപാതകം ആസൂത്രിതമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല.
Read also: മെഗാ തിരുവാതിര; 550 പേർക്കെതിരെ കേസ്