കോട്ടയം: തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മധ്യകേരളത്തിൽ നേട്ടമുണ്ടായാൽ അത് ജോസ് കെ മാണിയുടെ മാത്രം പ്രവർത്തനം കൊണ്ടാകില്ലെന്ന് മാണി സി കാപ്പൻ. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാർ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജോസ് പക്ഷത്തിന്റെ എൽഡിഎഫ് പ്രവേശം മുന്നണിയിൽ കടുത്ത അഭിപ്രായ ഭിന്നതകൾ സൃഷ്‌ടിച്ചിരുന്നു. സീറ്റ് നിർണയത്തിലും ഇത് പ്രകടമായി.
Also Read: വാസ്‌തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; ആരോപണങ്ങൾ അടിസ്‌ഥാന രഹിതം
രണ്ടാം ഘട്ട വോട്ടിംഗ് നടക്കുന്നതിനിടെയും മുന്നണി മാറ്റത്തിൽ ഭിന്നത തുടരുകയാണ്. കെഎം മാണിയെ ചതിച്ചവർക്കുള്ള മറുപടി വോട്ടർമാർ നൽകുമെന്ന് കോൺഗ്രസ് നേതാക്കൾക്ക് മറുപടിയായി ജോസ് കെ മാണി പ്രതികരിച്ചു. ഇതിന് പിന്നാലെ ജോസ് കെ മാണി ഇപ്പോൾ കെഎം മാണിയെ ചതിച്ചവർക്കൊപ്പമാണെന്ന് നിൽക്കുന്നതെന്ന് ഉമ്മൻചാണ്ടി തിരിച്ചടിച്ചു. അതേസമയം, ജോസിന്റെ മുന്നണി പ്രവേശം എൽഡിഎഫിനെ കൂടുതൽ ശക്‌തമാക്കിയെന്നാണ് കാനം രാജേന്ദ്രൻ പറയുന്നത്.