ടോക്യോ: വനിതകളുടെ ഡിസ്‌കസ് ത്രോ ഫൈനലില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗറിന് ആറാം സ്‌ഥാനം. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലില്‍ കമല്‍പ്രീതിന്റെ മികച്ച പ്രകടനം.
68.98 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ വലരി ഓള്‍മാനാണ് സ്വര്‍ണമെഡല്‍ നേടിയത്. 66.86 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ക്രിസ്‌റ്റിൽല്‍ പ്യൂഡെന്‍സിൻ വെള്ളി നേടി. 65.72 മീറ്റര്‍ ദൂരം കണ്ടെത്തിയ ക്യൂബയുടെ യൈമി പെരെസിനാണ് വെങ്കലം.
യോഗ്യത റൗണ്ടിലെ പ്രകടനം കമല്‍പ്രീതിന് ഫൈനലില്‍ നേടാനായില്ല. 66.59 ആണ് കമല്‍ പ്രീതിന്റെ കരിയറിലെ മികച്ച സമയം. ആ പ്രകടനം ആവര്‍ത്തിച്ചിരുന്നെങ്കില്‍ താരത്തിന് വെങ്കലം നേടാനാവുമായിരുന്നു എന്നാണ് വിലയിരുത്തൽ.
Also Read: ഇ- റുപ്പി; പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവുമായി കേന്ദ്രസർക്കാർ