ഈന്തപ്പഴം, ഖുർആൻ വിതരണം; കസ്‌റ്റംസ് അന്വേഷണം നിലച്ചു

By Staff Reporter, Malabar News
customs
Representational Image
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന് പിന്നാലെ ഏറെ കൊട്ടിഘോഷിച്ച ഈന്തപ്പഴം, ഖുർആൻ ഇറക്കുമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു. ഇറക്കുമതിയുടെ മറവിൽ സ്വർണക്കടത്ത് നടത്തി എന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായില്ല. യുഎഇ കോൺസുലേറ്റ് വഴി ഖുർആനും ഈന്തപ്പഴവും വിതരണം ചെയ്‌ത സംഭവത്തിലാണ് കസ്‌റ്റംസ് പ്രാഥമികാന്വേഷണം നടത്തിയത്.

ഖുർആൻ ഏറ്റെടുത്ത് വിതരണം ചെയ്‌ത മന്ത്രി കെടി ജലീലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തു. നയതന്ത്ര ബാഗിന്റെ മറവിൽ യുഎഇ കോൺസുലേറ്റിലെ ഉന്നതർ സ്വർണം കടത്തിയതുപോലെ ഈന്തപ്പഴത്തിന്റെയും ഖുർആന്റെയും മറവിൽ കളളക്കടത്തെന്നായിരുന്നു കേന്ദ്ര ഏജൻസികളുടെ സംശയം. ഇരു ഇറക്കുമതികളിലും സ്വർണക്കളളക്കടത്തിന് യാതൊരു തെളിവും ലഭിച്ചില്ല. ഇതോടെയാണ് അന്വേഷണം നിലച്ചത്.

യുഎഇ കോൺസുലേറ്റ് ഇറക്കുമതി ചെയ്‌ത ഇവ രണ്ടും പുറത്തു വിതരണം ചെയ്‌തതിന്റെ ഉത്തരവാദിത്വം അവർക്ക് തന്നെയാണെന്ന് ഭൂരിപക്ഷ അഭിപ്രായം ഉയർന്നതോടെ സംസ്‌ഥാന സർക്കാരിനെ പ്രതികൂട്ടിൽ ആക്കാനുള്ള നീക്കവും പാളി. ഈ പഴുത് മനസിലാക്കിയ സർക്കാർ ഈന്തപ്പഴ ഇറക്കുമതിയുടെ ഉത്തരവാദിത്വം ആർക്കെന്ന് ചോദിച്ച് കസ്‌റ്റംസിന് വിവരാവകാശ അപേക്ഷ സമർപ്പിച്ചു.

നികുതിയടക്കാതെ കൊണ്ടുവന്ന ഈന്തപ്പഴവും മറ്റും അനാഥാലയങ്ങൾക്ക് വിതരണം ചെയ്‌തതിന്റെ പേരിൽ സംസ്‌ഥാന സർക്കരിനെതിരെ ഇനി കേസെടുത്താൽ പോലും നടപടികൾ ചെറിയൊരു പിഴയിലൊതുങ്ങും. ഇത് മുൻകൂട്ടി കണ്ടാണ് സർക്കാർ ഒരു മുഴം മുന്നേ എറിഞ്ഞത്.

Read Also: ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE