കുവൈറ്റ് : ഇന്ത്യ ഉള്‍പ്പടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് മൂലം കുവൈറ്റിന് 10 കോടി ദിര്‍ഹത്തിന്റെ(2400 കോടി രൂപ) നഷ്‌ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനം മൂലം വിമാനത്താവളങ്ങള്‍ അടച്ചിടുകയും കോവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തതോടെയാണ് ഇത്ര വലിയ നഷ്‌ടം രാജ്യത്ത് ഉണ്ടായത്.
കുവൈറ്റ് ട്രാവല്‍ ആന്‍ഡ് ടൂറിസം ബ്യൂറോ അംഗം അബ്‌ദുൾ റഹ്‌മാൻ അല്‍ ഖറാഫിയാണ് രാജ്യത്ത് ഉണ്ടായ നഷ്‌ടത്തെ കുറിച്ച് വ്യക്‌തമാക്കിയത്. യാത്ര വിലക്ക് നിലനില്‍ക്കുന്നതിനാല്‍ പല മേഖലകളിലും അനിശ്‌ചിതത്വം തുടരുകയാണ്. വ്യോമഗതാഗതം, ഹോട്ടല്‍, റെസ്‌റ്റോറന്റ് മേഖലകളില്‍ വന്‍തോതില്‍ പണമെത്തുന്നതിന് ഇപ്പോള്‍ നിലനില്‍ക്കുന്ന യാത്രാവിലക്ക് നീക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. ഒപ്പം തന്നെ രാജ്യത്ത് ഏകദേശം 16000 പ്രവാസികളാണ് വിമാനത്താവളങ്ങള്‍ തുറന്നാല്‍ നാട്ടിലേക്ക് മടങ്ങാനായി തയ്യാറായി നില്‍ക്കുന്നതെന്നും, ഇത് വ്യോമഗതാഗത മേഖലയില്‍ സാമ്പത്തികമായി ലാഭമുണ്ടാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിലക്കേര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്ക് എത്താനായി നിലവില്‍ യാത്രക്കാര്‍ വിലക്ക് ഇല്ലാത്ത അയല്‍ രാജ്യങ്ങളില്‍ 14 ദിവസം കഴിയുകയാണ് ചെയ്യുന്നത്. അതിന് ശേഷം അവിടെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇതുമൂലം രാജ്യത്തിന് വലിയ സാമ്പത്തിക നഷ്‌ടമാണ് ഉണ്ടാകുന്നതെന്നും. അത് ഒഴിവാക്കാന്‍ എത്രയും വേഗം വിമാനത്താവളങ്ങള്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also : അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്