ഇ- സഞ്ജീവനി ഓണ്‍ലൈന്‍ ഒ.പി: സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഇനി ‘വീട്ടിലെത്തും’

By Trainee Reporter, Malabar News
Medical_Service_Malabar News
Representational image
Ajwa Travels

കോഴിക്കോട് : ആരോഗ്യവകുപ്പിന്റെ ഇ- സഞ്ജീവനി സൗജന്യ ഓണ്‍ലൈന്‍ ഒ.പിയില്‍ ഇനിമുതല്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ശിശുരോഗം, സ്ത്രീരോഗം, ത്വക്ക് രോഗം, മാനസികരോഗം, ഹൃദ്രോഗം, ജനറല്‍ മെഡിസിന്‍ തുടങ്ങി 6 വിഭാഗങ്ങളിലാണ് പുതുതായി സേവനമാരംഭിക്കുന്നത്. ആളുകള്‍ക്ക് വീടുകളിരുന്ന് ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

ദേശീയ ആരോഗ്യദൗത്യത്തിന്റെ 5 സ്ഥിരം ഡോക്ടര്‍മാരും ഓണ്‍ലൈന്‍ ജനറല്‍ ഒ.പിയിലുണ്ടാകും. രാജ്യത്ത് ആദ്യമായ് കോഴിക്കോടാണ് വിപുലമായ രീതിയില്‍ ഓണ്‍ലൈന്‍ ഒ.പി സേവനങ്ങള്‍ ആരംഭിക്കുന്നത്. രാജ്യത്തെവിടെ നിന്നും ഇതിലൂടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടാം.

കോഴിക്കോട് സിവില്‍ സ്റ്റേഷന്റെ ജില്ലാ മെഡിക്കല്‍ ഓഫീസിനും ആരോഗ്യകേരളം ജില്ലാ ആസ്ഥാനത്തിനുമടുത്താണ് ജനറല്‍ ഒ.പി കോള്‍ സെന്ററുള്ളത്. ഇവിടെ നിന്നാണ് ഡോക്ടര്‍മാര്‍ രോഗികളുമായി ബന്ധപെടുക. ഇതിനായി ഡോക്ടര്‍മാരുടെ വിപുലമായ പാനലും തയ്യാറാക്കിയിട്ടുണ്ട്. ആര്‍.സി.സി തിരുവനന്തപുരം, എം.സി.സി തലശ്ശേരി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങിയ ആരോഗ്യസ്ഥാപനങ്ങള്‍ നിലവില്‍ പദ്ധതിയിലേക്ക് സേവനം നല്‍കിവരുന്നുണ്ട്. ഇതിനു പുറമെയാണ് ഡോക്ടര്‍മാരുടെ പാനലും ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. നവിന്‍ തുടങ്ങിയവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ അര്‍ബന്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ എസ്. സത്യജിത്തിനാണ് കോള്‍ സെന്ററിന്റെ ഏകോപനചുമതല.

കോഴിക്കോട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളം പദ്ധതിയും ചേര്‍ന്നാണ് ഇ- സഞ്ജീവനി ഓണ്‍ലൈന്‍ ഒ.പി ആരംഭിച്ചത്. രണ്ടരമാസം കൊണ്ട് രണ്ടായിരത്തിലധികം പേര്‍ക്കാണ് സഞ്ജീവനിയിലൂടെ സേവനം ലഭ്യമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE