കാബൂൾ: അഫ്‌ഗാനിസ്‌ഥാനില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍നാശ നഷ്‌ടം. 255 പേര്‍ മരിച്ചതായാണ് അഫ്‌ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് സൂചനകൾ. 155 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ അഫ്‌ഗാനിലെ പക്‌തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്‌ച രാത്രി ഭൂചലനമുണ്ടായത്.
റിക്‌ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂചലന നടന്ന പ്രദേശത്ത് നിന്ന് 500 കിലോമീറ്റർ അകലെ വരെ പ്രകമ്പനം ഉണ്ടായെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
Read Also: കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾ ബലപ്പെടുത്തും