കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് കച്ചവട സ്‌ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുന്നു. അലന്‍സോളി, അപ്പാസണ്‍സ്, വിവോ എന്നീ സ്‌ഥാപനങ്ങളിലാണ് റെയ്‌ഡ്.
National News: ‘കർഷകർ നടത്തുന്നത് സത്യത്തിന്റെ പോരാട്ടം’; പിന്തുണയുമായി രാഹുല്‍ ഗാന്ധി
സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഇന്ന് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, അദ്ദേഹം പോസ്‌റ്റ് കോവിഡ് അസ്വസ്‌ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നേരത്തെ ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടപ്പോഴാണ് അദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ഹാജരാവന്‍ ആവശ്യപ്പെട്ടിരുന്നത്.