കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ചർച്ച എൻസിപിക്കുള്ളിൽ ശക്‌തം. എട്ടു തവണ മൽസരിച്ച എകെ ശശീന്ദ്രന്‍ ഇത്തവണ മാറി നിൽക്കണമെന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കളും സ്വീകരിക്കുന്നത്. വടകര, കൊയിലാണ്ടി ബ്ളോക്ക് കമ്മിറ്റികളില്‍ നിന്നാണ് ശശീന്ദ്രന് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് വരുന്നത്.
സിപിഎമ്മിന്റെയും, സിപിഐയുടേയും മാര്‍ഗം പിന്തുടര്‍ന്ന് കൂടുതല്‍ തവണ മൽസരിച്ചവര്‍ മാറി നില്‍ക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍സിപി ജില്ലാ കമ്മിറ്റി യോഗത്തിലുയര്‍ന്നിരുന്നു. എകെ ശശീന്ദ്രനെ ലക്ഷ്യം വെച്ചായിരുന്നു ചര്‍ച്ചകള്‍. ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് അടക്കമുള്ളവരുടെ പേരാണ് ശശീന്ദ്രന് പകരമായി ഉയര്‍ത്തുന്നത്.
അതേസമയം എലത്തൂര്‍ സീറ്റ് എൻസിപിക്കല്ല, എകെ ശശീന്ദ്രനാണ് സിപിഎം നൽകുന്നതെന്ന വാദമാണ് ശശീന്ദ്രൻ അനുകൂല വിഭാഗം ഉയർത്തുന്നത്.
Read also: തൊഴിലാളികൾക്ക് ഐക്യദാർഢ്യം; കടൽ യാത്ര നടത്തി രാഹുൽ ഗാന്ധി