തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് ഒമ്പത് പൈസ തോതിലാണ് നിരക്ക് വർധിപ്പിച്ചത്. നാല് മാസത്തേക്കാണ് വർധനവ്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെയാണ് പുതിയ വൈദ്യുതി നിരക്ക് നൽകേണ്ടി വരിക. അതേസമയം, മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്‌താക്കൾക്ക്(1000 വാട്ടിൽ താഴെ കണക്റ്റഡ് ലോഡ്) വർധനവ് ബാധകമല്ല.
നാല് മാസത്തേക്ക് യൂണിറ്റിന് 9 പൈസ വീതം ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് നിരക്ക് വർധന. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചിലവായ 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തണം.
ചിലവായ 87.07 കോടി രൂപ പിരിച്ചെടുക്കുന്നതിനായി യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോർഡിന്റെ ആവശ്യം. എന്നാൽ, ഇതിന് പകരം 9 പൈസ മതിയെന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുക ആയിരുന്നു. അതേസമയം, ഇതിന് മുമ്പുള്ള കാലങ്ങളിലെ ഇന്ധന സർചാർജ് ഈടാക്കാൻ ബോർഡ് നൽകിയ അപേക്ഷകൾ കമ്മീഷൻ തള്ളിയിട്ടുണ്ട്.
Most Read: ജിയോ 5ജി സേവനങ്ങൾ ഇന്ന് മുതൽ കൂടുതൽ സംസ്‌ഥാനങ്ങളിലേക്ക്