പന്തല്ലൂർ: അനധികൃതമായി സ്‌ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിന്റെ നടപടി. അയ്യംകൊല്ലിക്കടുത്ത് മുറിക്കൽ പാടിയിലാണ് അനധികൃതമായി വൈദ്യുത വേലി സ്‌ഥാപിച്ചത്. ഇവിടെ വനം വകുപ്പ് സർവേ നടത്തി വനഭൂമിയാണെന്ന് കണ്ടെത്തിയ ഭാഗങ്ങളിലെ കാർഷിക വിളകൾ നശിപ്പിച്ചു.
ഭൂവുടമയുടെ കൈവശമുള്ള ഒന്നര ഏക്കർ ഭൂമിയിലെ 40 വർഷത്തോളം പഴക്കമുള്ള കമുകും മറ്റു വിളകളുമാണ് വനം വകുപ്പ് വെട്ടിനശിപ്പിച്ചത്. ആന ചരിഞ്ഞതിൽ ഭൂവുടമയ്‌ക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുമുണ്ട്. എന്നാൽ ഇയാൾ ഒളിവിലാണ്.
കാടിറങ്ങിയ 4 വയസുള്ള കാട്ടാനക്കായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. വന്യ മൃഗങ്ങൾ കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി നിർമിച്ച സോളാർ വേലിയിലൂടെ നേരിട്ട് വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാന ചരിയാൻ കാരണമെന്നാണ് വനം വകുപ്പ് അധികൃതർ പറഞ്ഞത്.
Read Also: ഓണം പ്രമാണിച്ച് വാളയാറിൽ വരും ദിവസങ്ങളിൽ കർശന പരിശോധന