ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപമാനിച്ചെന്ന് ആരോപിച്ച് മുന്‍ ബിഎസ്‌പി എംഎല്‍എക്കെതിരെ കേസെടുത്തു. ദേബായ് മണ്ഡലത്തിലെ എംഎല്‍എയായിരുന്ന ശ്രീഭഗവാന്‍ ശര്‍മക്കെതിരെയാണ് കേസ്. ബിജെപി എംഎല്‍എ ഗിരിരാജ് സിംഗിന്റെ പരാതിയിലാണ് കേസെടുത്തത്.
ഒരു വിവാഹ പരിപാടിക്കിടെ ശര്‍മ മോദിക്കെതിരെയും യോഗിക്കെതിരെയും ‘ചീത്ത വാക്ക് ‘ ഉപയോഗിച്ചെന്നും ശര്‍മ മോശമായി പെരുമാറിയെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു. ഐപിസി സെക്ഷന്‍ 504 (മനഃപൂര്‍വം അപമാനിക്കല്‍), 505 (2) (ആരാധനാലയത്തില്‍ കുറ്റകൃത്യം ചെയ്യുക), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശര്‍മക്കെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാൽ താന്‍ ആരെയും മോശം പറഞ്ഞിട്ടില്ലെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് എന്നും ശർമ വ്യക്‌തമാക്കി.
Read also: ഡെല്‍ഹി കലാപം; മാദ്ധ്യമങ്ങളെ വിലക്കിയ നടപടിക്കെതിരെ പാര്‍ലമെന്ററി സമിതി