പിഴ കൂടാതെ രാജ്യം വിടാന്‍ മാര്‍ച്ച് 31 വരെ കാലാവധി നീട്ടി ഒമാന്‍

By Team Member, Malabar News
oman
Representational image
Ajwa Travels

മസ്‌ക്കറ്റ് : വേണ്ടത്ര രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് രാജ്യം വിടാനുള്ള കാലാവധി നീട്ടിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിടുന്നതിനുള്ള കാലാവധിയാണ് എക്‌സിറ്റ് പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 31 വരെ നീട്ടിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇന്ന് പുറത്തിറക്കി.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് കുടുങ്ങിയ പ്രവാസികള്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യത്തിന് പുറത്ത് കടക്കാനുള്ള അവസരം ഒമാന്‍ ഒരുക്കിയത്. ഇതിനായി രൂപീകരിച്ച എക്‌സിറ്റ് പദ്ധതിയില്‍ ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത് 57,487 ആളുകളാണ്. അതില്‍ നിന്നും ഇതുവരെ 12,378 പ്രവാസികള്‍ രാജ്യം വിട്ടതായും ഒമാന്‍ അധികൃതര്‍ വ്യക്‌തമാക്കി.

Read also : കോവിഡ്; സൗദിയിൽ 104 പുതിയ കേസുകൾ, 9 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE