മസ്‌ക്കറ്റ് : വേണ്ടത്ര രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് രാജ്യം വിടാനുള്ള കാലാവധി നീട്ടിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിടുന്നതിനുള്ള കാലാവധിയാണ് എക്‌സിറ്റ് പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 31 വരെ നീട്ടിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇന്ന് പുറത്തിറക്കി.
കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് കുടുങ്ങിയ പ്രവാസികള്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യത്തിന് പുറത്ത് കടക്കാനുള്ള അവസരം ഒമാന്‍ ഒരുക്കിയത്. ഇതിനായി രൂപീകരിച്ച എക്‌സിറ്റ് പദ്ധതിയില്‍ ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത് 57,487 ആളുകളാണ്. അതില്‍ നിന്നും ഇതുവരെ 12,378 പ്രവാസികള്‍ രാജ്യം വിട്ടതായും ഒമാന്‍ അധികൃതര്‍ വ്യക്‌തമാക്കി.
Read also : കോവിഡ്; സൗദിയിൽ 104 പുതിയ കേസുകൾ, 9 മരണം