കോഴിയിറച്ചിക്ക് അമിത വില; ജില്ലയിൽ മിന്നൽ പരിശോധന നടത്തി

By Trainee Reporter, Malabar News
kozhikode news
Ajwa Travels

കോഴിക്കോട്: കച്ചവടക്കാർ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതിന്റെ അടിസ്‌ഥാനത്തിൽ ജില്ലയിലെ കോഴിക്കടകളിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷ്യ വകുപ്പും ലീഗൽ മെട്രോളജി വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. കടകളിൽ മിന്നൽ പരിശോധന നടത്തിയതിനെതിരെ ജില്ലയിലെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തി.

ജില്ലയിലെ തൊട്ടടുത്ത കടകളിൽ പോലും ഒരു കിലോ കോഴിയിറച്ചിക്ക് വ്യത്യസ്‌തമായ വിലയാണ് ഈടാക്കുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞതായി അധികൃതർ അറിയിച്ചു. യഥാർഥ വിലയല്ല പലരും ഉപയോക്‌താക്കൾ നിന്ന് വാങ്ങുന്നത്. രണ്ടാഴ്‌ചക്കിടെ 100 രൂപയോളമാണ് പലയിടത്തും കൂടിയത്. നിലവിൽ ഒരു കിലോഗ്രാം ചിക്കന് 230 രൂപയാണ് നഗരത്തിലെ ശരാശരി വില. എന്നാൽ മിക്ക കടകളിലും വില നിലവാരം കാണിക്കുന്ന ബോർഡ് പോലും വെച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

ജില്ലയിലെ എല്ലാ താലൂക്കുകളിലുമായി പരിശോധന നടന്നു. പരിശോധനയുടെ വിശദ റിപ്പോർട് കളക്‌ടർക്ക് കൈമാറി. കളക്‌ടറുടെ നിർദേശ പ്രകാരം അവശ്യ സാധന നിയമ പ്രകാരം നടപടികളെടുക്കുമെന്ന് സിറ്റി പോലീസ് ഓഫിസർ എൻകെ ശ്രീജ പറഞ്ഞു. അതേസമയം, ലോക്ക്ഡൗണിൽ നഷ്‌ടമായ വിപണി ഇപ്പോഴാണ് പലരും തിരിച്ച് പിടിക്കുന്നതെന്നും, അധികൃതരുടെ നടപടിയിലൂടെ കൂടുതൽ പ്രതിസന്ധിയിലാകുമെന്നും കച്ചവടക്കാർ പറഞ്ഞു.

Read Also: മുൻ ഗതാഗത മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE