തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി ഒമ്പത് മണിക്ക് ശേഷമാണ് തിരുവനന്തപുരം പോലീസ് കൺട്രോൾ സെല്ലിലേക്ക് ഫോൺ സന്ദേശം എത്തിയത്. ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഫോൺ സന്ദേശം.
ഇതോടെ പരിഭ്രാന്തരായ പോലീസുകാർ ക്ഷേത്രത്തിലെത്തി ഭക്‌തരെ പുറത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ പിന്നീട് വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഫോൺ സന്ദേശം മുഴക്കിയെ ആളെക്കുറിച്ചു വിവരം ലഭിച്ചതായാണ് വിവരം.
കളക്‌ട്രേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞതിന്റെ പേരിൽ നേരത്തെ തൃശൂർ വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിൽ കേസുള്ള ഗുരുവായൂർ നെൻമേനിയിൽ താമസിക്കുന്ന സജീവൻ കോഴിപ്പറമ്പിൽ എന്നയാളാണ് ഫോൺ ചെയ്‌തതെന്ന് പോലീസ് കണ്ടെത്തി.
Most Read: ബാങ്ക് വായ്‌പാ തട്ടിപ്പ് കേസ്; അറ്റ്ലസ് രാമചന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി