‘പ്രധാന തെളിവായ വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞു’; പോലീസ് റിപ്പോർട്

വിദ്യയുടെ ജാമ്യഹരജിയെ എതിർത്ത് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ അട്ടപ്പാടി ചുരത്തിൽവെച്ചു കീറിക്കളഞ്ഞതായി വിദ്യ സമ്മതിച്ചെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത്.

By Trainee Reporter, Malabar News
vidya
Ajwa Travels

പാലക്കാട്: വ്യാജരേഖ ചമച്ച കേസിൽ അറസ്‌റ്റിലായ മുൻ എസ്എഫ്ഐ നേതാവ് വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ്. പ്രധാന തെളിവായ വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞുവെന്നും പോലീസ് പറയുന്നു. വിദ്യയുടെ ജാമ്യഹരജിയെ എതിർത്ത് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ അട്ടപ്പാടി ചുരത്തിൽവെച്ചു കീറിക്കളഞ്ഞതായി വിദ്യ സമ്മതിച്ചെന്നാണ് ഈ റിപ്പോർട്ടിലുള്ളത്.

‘കരിന്തളം കോളേജിൽ തന്നെക്കാൾ യോഗ്യതയുള്ളവർ ഉണ്ടായിരുന്നു. അതിനാൽ ജോലി കിട്ടില്ലെന്ന് തോന്നിയപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. അട്ടപ്പാടി കോളേജിൽ നിന്ന് സംശയം പറഞ്ഞപ്പോൾ പിടിക്കപ്പെടുമെന്ന് തോന്നി. വ്യാജമായി തയ്യാറാക്കിയ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, അട്ടപ്പാടി ചുരത്തിൽ വെച്ച് കീറിക്കളഞ്ഞതായി വിദ്യ സമ്മതിച്ചു’- ഇങ്ങനെയാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, പരിശോധനയിൽ ഇക്കാര്യം സ്‌ഥിരീകരിക്കാനായില്ല. മൊബൈൽ ഫോണിലാണ് വിദ്യ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. സീലും അനുബന്ധ രേഖകകളും നിർമിച്ചത് ഓൺലൈനായാണ്. ഇതിന് വേറെ സഹായം ലഭിച്ചിട്ടില്ല. സൈബർ വിദഗ്‌ധരുടെ സഹായത്തോടെ ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 50,000 രൂപയുടെ രണ്ടു ആൾജാമ്യം നൽകണം, ഒരു കാരണവശാലും കേരളം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

കൂടാതെ, പാസ്‌പോർട്ട് ഉൾപ്പടെയുള്ള രേഖകൾ കോടതിയിൽ ഹാജരാക്കാനും നിർദ്ദേശമുണ്ട്. ഒന്നിടവിട്ട ശനിയാഴ്‌ചകളിൽ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, കരിന്തളം വ്യാജരേഖ കേസിൽ വിദ്യയെ നീലേശ്വരം പോലീസ് ഇന്ന് അറസ്‌റ്റ് ചെയ്യില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിദ്യക്ക് നോട്ടീസയക്കാൻ കോടതി നിർദ്ദേശിച്ചു.

ഇതനുസരിച്ചു തിങ്കളാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നീലേശ്വരം പോലീസ് വിദ്യക്ക് നോട്ടീസ് നൽകും. വിദ്യയുടെ ആരോഗ്യസ്‌ഥിതി പരിഗണിച്ചാണ് കോടതി ഇന്നത്തെ അറസ്‌റ്റ് ഒഴിവാക്കിയത്. അതിനിടെ, അട്ടപ്പാടി വ്യാജരേഖ തയ്യാറാക്കിയതായി വിദ്യ സമ്മതിച്ചെൻ പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. വ്യാജ സീൽ കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് കേസെടുത്തതിന് പിന്നാലെ വിദ്യ ഇതിന്റെ ഒറിജിനൽ നശിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

Most Read: ‘കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ തയ്യാർ’; ചർച്ച നടക്കുന്നുവെന്ന് കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE