വ്യാജ സർട്ടിഫിക്കറ്റ് വിവാദം; ബാബുജാനോടും ആർഷോയോടും വിശദീകരണം തേടി സിപിഎം

ഇരുവരും എകെജി സെന്ററിലെത്തി പാർട്ടി സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു വിശദീകരണം നൽകി. എസ്എഫ്ഐക്കെതിരായ വിവാദങ്ങളിൽ സിപിഐഎം നേതൃത്വം അതൃപ്‌തി അറിയിച്ചെന്നാണ് സൂചന.

By Trainee Reporter, Malabar News
Babujan and Arsho
Ajwa Travels

തിരുവനന്തപുരം: എസ്എഫ്ഐക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളിൽ ഇടപെട്ട് സിപിഎം നേതൃത്വം. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാനോടും എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോയോടും നേതൃത്വം വിശദീകരണം തേടി. ഇരുവരും എകെജി സെന്ററിലെത്തി പാർട്ടി സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു വിശദീകരണം നൽകി.

എസ്എഫ്ഐക്കെതിരായ വിവാദങ്ങളിൽ സിപിഐഎം നേതൃത്വം അതൃപ്‌തി അറിയിച്ചെന്നാണ് സൂചന. സംഘടനയിൽ അടിയന്തിര തിരുത്തൽ വേണമെന്ന ആവശ്യവും പാർട്ടിയിൽ ശക്‌തമാണ്. പോലീസ് അറസ്‌റ്റ് ചെയ്‌ത കെ വിദ്യക്കും ഒളിവിലുള്ള നിഖിലിനും സിപിഐഎം സംരക്ഷണം ആരോപണവും നിലനിൽക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാനാണ് നിഖിൽ തോമസിനെ സഹായിച്ചതെന്നും ആരോപണമുണ്ട്.

അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾക്കിടെ സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുകയാണ്. സെക്രട്ടറിയേറ്റിൽ എംവി ഗോവിന്ദൻ ഈ വിഷയത്തിലെ വിശദീകരണം അറിയിക്കും. എസ്എഫ്ഐ സംസ്‌ഥാന നേതൃത്വവും വിഷയം ചർച്ച ചെയ്യും. നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റിൽ വ്യക്‌തത വരും മുൻപ് പിഎം ആർഷോ തിടുക്കപ്പെട്ട് ന്യായീകരണം നടത്തിയതിലും എസ്എഫ്ഐയിൽ വിയോജിപ്പുണ്ട്.

അതേസമയം, വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവാണെന്നാണ് സൂചന. നിർമാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പോലീസിന് മൊഴി നൽകിയതായാണ് വിവരം. എന്നാൽ, നിഖിലിനെ പിടികൂടിയാൽ മാത്രമേ മൊഴി സ്‌ഥിരീകരിക്കാനാകൂ എന്നാണ് പോലീസ് നിലപാട്. നിഖിൽ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഒളിവിൽ പോയതെന്നാണ് പോലീസ് നിഗമനം.

Most Read: അന്തർവാഹിനിയിൽ ഇന്ന് ഉച്ചക്ക് മുൻപ് ഓക്‌സിജൻ തീരും; പ്രതീക്ഷയോടെ ലോകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE